മൂന്നാര്‍ രാജമലയില്‍ അഞ്ചുലയങ്ങള്‍ മണ്ണിനടിയിലെന്ന് ഇരവികുളം പഞ്ചായത്തംഗം ഗിരി. രക്ഷപെട്ടവരാണ് രാജമലയിലെത്തി വിവരം ഏഴരയോടെ അറിയിച്ചതെന്നും പഞ്ചായത്തംഗം പറഞ്ഞു. നാലുമണിയോെടയാണ് മല ഇടിഞ്ഞതെന്ന് ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മരണം നാലായി. മൂന്നുപേരെ രക്ഷിച്ചു. ഇരുപതോളം വീടുകള്‍ മണ്ണിനടിയിലെന്ന് റിപ്പോര്‍ട്ടുണ്ട്. പെരിയവര പാലം തകര്‍ന്നു. സ്ഥിതി അതീവഗുരുതരമാണ്. സമീപത്തെ ആശുപത്രികളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.
COMMENTS